സ്വപ്നം



സ്വപ്നം


























മഴയായ മഴയൊക്കെ നനഞ്ഞു കുളിർത്തിട്ടും
ആഴത്തിൽ വേരുകളാണ്ടു പോയിട്ടും
ഒരില പോലും തളിക്കാത്ത വിത്ത്‌
പൂക്കളെ സ്വപ്നം കണ്ട്‌ ഞെട്ടിയെണീക്കുന്നു
ആഴത്തിലെവിടെയോ ഒഴുകുന്നൊരു നീരുറവയെ
വേരുകളാൽ തൊട്ടു നോക്കുന്നു
താലോലിക്കുന്നു..


പിൻ വിളി

പിൻ വിളിക്കരുത്‌,
കാലമേറുന്തോറും മണമേറി വരുന്ന
ഓർമ്മകളുടെ പൂന്തോട്ടമാണ്‌ ചുറ്റിലും
ഏതു വേനലിൽ വാടിയാലും ഒരിറ്റ്‌ നനവിൽ പൂത്തുലയുന്ന
ഓർമ്മകളിൽ മാത്രം സ്വയമലിയുക--



ഭദ്രം 

മഴ നിലച്ചപ്പോൾ
നട്ടുച്ച വെയിലിൽ എന്നെ ഉണങ്ങാനിടുന്നു
ഓർമ്മകളിറ്റുവീഴുന്നു
മേലേക്ക്‌ പറന്നിരിക്കുന്ന കാക്കകളെ
ആട്ടിയോടിക്കുന്നു..
ഇനിയുമെത്രകാലം മടക്കിസൂക്ഷിക്കുമെന്നെ നീ



പാതി


ഞാൻ പുറത്താക്കപ്പെട്ടിരിക്കുന്നു
നിന്റെ വാതിലിപ്പോഴും പാതി തുറന്ന് കിടപ്പാണ്‌
മുഴുവൻ തുറന്ന് ഇറങ്ങി വരാം,
ഒരുമിച്ച്‌ നനയാം
അല്ലേൽ കൊട്ടിയടക്കാം



വാക്കറ്റം :

പാടിക്കൊണ്ടിരിക്കെ
മറുകൂവൽ നിലച്ചു
ഒറ്റയായിപ്പോയൊരു
കുയിൽ... 

ആകാശം നിറയെ നക്ഷത്രങ്ങൾ

കൂടെ ഞാനുമെന്ന് പ്രണയം


























കൂടെ ഞാനുമെന്ന് പ്രണയം
ദൂരെ നിന്നും ഓടിക്കിതച്ചെത്തിയ 
ഒരു ചെവി 
ആഞ്ഞു കിതച്ച്‌ കൊണ്ടമ്പരക്കുന്നു.
വഴി നീളെ കണ്ണുകൾ 
കണ്ണൊന്നിനു പത്ത്‌ നാവുകൾ.. 
എത്ര വേഗത്തിൽ പാഞ്ഞിട്ടും 
നമുക്ക്‌ മുന്നേ 
വാർത്ത വീടെത്തുന്ന 

യാത്ര!



പുതിയ വരി !


വരിയും വഴിയും തെറ്റി നടക്കുന്നൊരുറുമ്പ്‌ 
ഒറ്റയായതിനെപ്പോലും കൂസാതെകിടന്നുറങ്ങുന്നു
എഴുന്നേറ്റ്‌ തേൻ വഴിയിലെത്തി തിരിഞ്ഞു നോക്കുമ്പോൾ 
പിറകിലൊരു നീണ്ട പുതിയ വരി !



ഒരു വാക്ക്‌

നിറഞ്ഞ വിഷാദം..
ശാന്തമായ ഉപരിതലം...
ഒരു വാക്ക്‌
എത്ര വലിയ ഓളങ്ങളെ സൃഷ്ടിക്കുന്നു
എത്ര ദൂരേക്ക്‌ അകന്ന് പോകുന്നു 

നാം..



വാക്കറ്റം :


ആകാശം നിറയെ നക്ഷത്രങ്ങൾ

മിന്നാമിനുങ്ങിന്‌ വഴി തെറ്റിയിട്ടുണ്ടാകണം !

മഷിത്തണ്ടിന്റെ കൂട്ടുകാര്‍