വിരഹകാലത്തിന്റെ മുറിഞ്ഞ പാടുകൾ


























മഴ നനഞ്ഞ 
മരം പെയ്യുന്നതും കാത്ത്‌
വെയിലുണക്കിയ 
വിത്തുകൾക്കിടയിൽ
വിരഹകാലത്തിന്റെ മുറിഞ്ഞ പാടുകൾ


പൊതിയൽ 

ഒറ്റയായിപ്പോയ നിന്നെ
വാക്കു കൊണ്ടെത്ര കാലം
പൊതിഞ്ഞു വെക്കാനാകും
കഥകളുടെ നീണ്ട വരമ്പുകൾക്ക്‌ മീതെ
നടന്നു മറയുന്നു നീ


 നീ കൂടെയില്ലാത്തതിന്റെ കൗതുക കണ്ണുകൾ..!!


കര(കവി)ഞൊഴുകിയിരുന്നൊരു 
ജീവിതമലിഞ്ഞു ചേരുന്നു..
കടലിന്റെ തിരയടക്ക്‌..
വഴി നീളെ നീ കൂടെയില്ലാത്തതിന്റെ 
കൗതുക കണ്ണുകൾ..!!


അഭാവത്തിൽ ജീവിക്കാനുള്ള പിച്ചവെക്കലുകൾക്കിടയിൽ

ഓരോ വീഴ്ചയിലും മുറിവേൽക്കുന്നുണ്ട്‌
ചോര പൊടിയുമ്പോൾ ഉറക്കെ പേരു വിളിച്ചു പോവുകയും,
അഭാവത്തിൽ ജീവിക്കാനുള്ള പിച്ചവെക്കലുകൾക്കിടയിൽ.


വാക്കറ്റം :


അലിഞ്ഞു തീരും മുൻപേ 
നിലച്ചു പോയ മഴ 
ബാക്കിയാക്കിയ 
മറു പാതി !

2 അഭിപ്രായങ്ങൾ:

  1. അഭാവത്തിൽ ജീവിക്കാനുള്ള പിച്ചവെക്കലുകൾക്കിടയിൽ

    ഓരോ വീഴ്ചയിലും മുറിവേൽക്കുന്നുണ്ട്‌
    ചോര പൊടിയുമ്പോൾ ഉറക്കെ പേരു വിളിച്ചു പോവുകയും,

    മറുപടിഇല്ലാതാക്കൂ
  2. ഓരോ വീഴ്ചയിലും മുറിവേൽക്കുന്നുണ്ട്‌
    ചോര പൊടിയുമ്പോൾ ഉറക്കെ പേരു വിളിച്ചു പോവുകയും,
    അഭാവത്തിൽ ജീവിക്കാനുള്ള പിച്ചവെക്കലുകൾക്കിടയിൽ.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍