ഒലിച്ചു പോയതല്ല, ഒളിച്ചു പോയത്‌



















ഓർക്കാപ്പുറത്തല്ല പെയ്തതെങ്കിലും,
ചിതറിയോടി മാറി നിന്നതാണ്‌.
മഴ തോർന്ന് നടക്കാൻ തുടങ്ങുമ്പോൾ
നനഞ്ഞ മണ്ണിലെന്റെ കാൽപാടുകൾ മാത്രം..

ഒലിച്ചു പോയതല്ല, ഒളിച്ചു പോയത്‌..




യാത്ര 

നീണ്ട കാലം കരഞ്ഞ്‌ കരഞ്ഞ്‌ ,
നീ തീർത്തൊരു കടല്‌ ; 
പാതിപോലും നീന്തിയെത്താതെ 
കിതച്ചു പോകുന്നു ഞാൻ.
പുഞ്ചിരിയോടെ പുതിയ കരയിലെ 
ആകാശത്തിലേക്ക്‌ ചിറക്‌ വീശുന്നു നീ.. !



രണ്ടിടങ്ങളിൽ 

ശ്വാസം നിലച്ചെന്ന്
ഏതാണ്ടുറപ്പിക്കുന്നു.
ഔപചാരികതയുടെ പ്രഖ്യാപനങ്ങൾക്ക്‌ കാതോർക്കുകയാണ്‌,
നീണ്ടകാലം നമ്മുടേതായിരുന്ന
ഇടങ്ങളെല്ലാം പകുത്തു നൽകുന്നു.
വെച്ചു മാറിയതെല്ലാം തിരിച്ചെടുക്കുന്നു.
രണ്ടിടങ്ങളിൽ ചെവിയോർത്തിരിക്കുന്നു..!!




കെട്ടി മേയ്ക്കുന്ന പശു

ശ്രദ്ധിക്കാൻ മറന്നതാവണം,
കയറിത്തിരി നീണ്ടതാണെങ്കിലും
നീയും കെട്ടി മേയ്ക്കുന്ന പശു തന്നെ
ദ്രവിച്ചിട്ടും പൊട്ടാത്തൊരു കയറിൽ 
ഭൂതകാലത്തിലെന്നോ കെട്ടിയ കുറ്റിക്ക്‌ ചുറ്റും...

നിന്റെ കുത്തിവരകൾ

വേലിയിറക്കത്തിന്റെ നേരത്തായിരിക്കണം
നമ്മൾ കണ്ട്‌ മുട്ടുന്നത്‌
ജീവിതത്തിലേക്കെന്ന് നാമമർത്തി വരച്ച പേരുകളാണ്‌
നിന്റെയോർമ്മകളുടെ തിരമാലകൾ മായ്ച്‌ കളഞ്ഞത്‌
ഏറെ മുകളിലിപ്പോഴും മായാതെ കിടപ്പുണ്ട്‌
ഭൂത കാലത്തിലെ നിന്റെ കുത്തിവരകൾ

വാക്കറ്റം :

മുറിഞ്ഞ്‌ വീണിട്ടും
നെഞ്ചിൽ കുഴിച്ചിട്ട്‌
പ്രണയമൊഴിക്കുന്നു..
വളർന്നൊരു കാട്‌ പൂക്കുന്നത്‌
കനവിലുണ്ട്‌..


2 അഭിപ്രായങ്ങൾ:

  1. ഓർക്കാപ്പുറത്തല്ല പെയ്തതെങ്കിലും,
    ചിതറിയോടി മാറി നിന്നതാണ്‌.
    മഴ തോർന്ന് നടക്കാൻ തുടങ്ങുമ്പോൾ
    നനഞ്ഞ മണ്ണിലെന്റെ കാൽപാടുകൾ മാത്രം..

    ഒലിച്ചു പോയതല്ല, ഒളിച്ചു പോയത്‌..

    മറുപടിഇല്ലാതാക്കൂ
  2. ഇതിലൂടെ നടന്ന് നനഞ്ഞ്‌ പോകുന്നുണ്ട്‌ ട്ടാ

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍